2021, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ജൂതനാ ജൂതൻ...





           താലിബാനെക്കുറിച്ചാണ്... അതെന്തിത്ര പറയാനിരിക്കുന്നു...ജൂതന്മാരാ.... ജൂതന്മാർ..., എല്ലാത്തിനും പിറകിൽ അമേരിക്കയാ..., സാമ്രാജ്യത്വ താത്പര്യങ്ങളാ...

 

        ശരി സമ്മതിച്ചു, അവർക്കത് തന്നെയാണ് പണി... പക്ഷേ ഒരു ചെറ്യേ ചോദ്യം... ഈ വക ഇലുമിനാറ്റികളുടെ ഹിഡൻ അജണ്ടയുടെ കാലിനിടയിലേക്ക് തല വെച്ച് കൊടുത്തത് ആരാണ്...? ഉൻമൂലനത്തിന്റെ പ്രത്യയശാസ്ത്രവുമായി നടക്കുന്ന വഹാബികൾ തന്നെയല്ലേ... ഞങ്ങൾ പറയുന്നതല്ല... കൈവിട്ട് പോയെന്ന് തോന്നിയപ്പോൾ വാപ്പ പത്തായത്തിലുമില്ലെന്ന് അന്ന് വിളിച്ച് പറഞ്ഞാതാരാണ്...

        ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഭീകരവാദം എറിഞ്ഞ് കൊടുക്കുകയാണ് വഹാബികൾ. അത് ഞങ്ങളുടെ വഹാബിസമല്ല, അപ്പുറത്തെ വഹാബിസമാണ് എന്നതാണ് ലൈൻ. നായിക്കാട്ടം ഏത് നായയുടേയും കണക്കാണ്, വരുന്നതെല്ലാം ആസനത്തിൽ നിന്നാണല്ലോ...


       ഞങ്ങളുടെ തുടക്കം മുതലേ ഇങ്ങനെയൊക്കെത്തന്നെയായിരുന്നെന്ന് കേരള വഹാബിയുടെ ഇമ്മിണി ബല്ല്യ നേതാവ് തട്ടിപ്പോയ ഇ.കെ. മൗലവി എഡിറ്ററായിരുന്ന അല്‍ ഇത്തിഹാദ് പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു.1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു. മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കി

 

      ഏറ്റവും ചുരുക്കി നമുക്കതിങ്ങനെ വായിക്കാം...എവിടെ ഭീകരവാദമുണ്ടോ അവിടെ വഹാബിയുണ്ടാകും... അല്ലെങ്കിൽ എവിടെ വഹാബിയുണ്ടോ അവിടെ ഭീകരവാദിയുണ്ടാകും...