2023, ജനുവരി 22, ഞായറാഴ്‌ച

മാധ്യമങ്ങളുടെ പെടാപ്പാട്

 

           മാധ്യമങ്ങൾ എത്രയൊക്കെ മറച്ച് പിടിച്ചിട്ടും ലഘൂകരിക്കാൻ ശ്രമിച്ചിട്ടും യു.ഡി.എഫിനകത്തെ പ്രത്യേഗിച്ച് കോൺഗ്രസിനകത്തെ അടിപിടി പുറത്തേക്ക് വരുന്നുണ്ട്. ഗതികേട് കൊണ്ട് മാത്രം അവയിൽ ചിലത് വലത്പക്ഷ കുഴലൂത്ത്കാരായ മാധ്യമങ്ങൾക്ക് പോലും ചർച്ചക്കെടുക്കേണ്ടിയും വരുന്നു. ഇതിനിടയിൽ എൽ.ഡി.എഫിൽ ആർക്കെങ്കിലും പനി പിടിച്ചാൽ അതൊരു ആഗോളപ്രശ്നമാക്കാൻ അവർ മറക്കുന്നുമില്ല.

           ശശി തരൂർ വിഷയത്തിൽ നേർക്ക്നേർ പരസ്യപ്രസ്ഥാവനകൾ പലരും പറഞ്ഞിട്ടും അതൊന്നും അത്ര കാര്യമായെടുക്കാത്ത ഇത്തരം മാധ്യമങ്ങൾ എൽ.ഡി.എഫ് നേതാക്കൾ എന്തെങ്കിലും പറയുമ്പോഴേക്കും അതിനെ വ്യാഖ്യാനിച്ച് വഷളാക്കി അവതരിപ്പിക്കാൻ നന്നായി പണിയെടുക്കുകയും ചെയ്യുന്നു. അതോടൊപ്പം  എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങൾ മറച്ച് പിടിക്കാനും ശ്രമിക്കുന്നു. തങ്ങൾ കണ്ണടച്ചാൽ ലോകം ഇരുട്ടാകുമെന്ന് കരുതുന്ന അത്തരം മാധ്യമങ്ങളോട് പറയാനുള്ളത്, നിങ്ങളുടെ വ്യഖ്യാനങ്ങളല്ല ജനങ്ങൾ വിശ്വസിക്കുന്നത് അവരുടെ നേരനുഭവങ്ങളേയാണ്. കെ. മുരളീധരൻ പറഞ്ഞത് പോലെ എഴുത്തും വായനയും അറിയുന്നവരെ കോൺഗ്രസുകാർ മാത്രമല്ല ഭയപ്പെടുന്നത് ചില മാധ്യമങ്ങൾ കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: